2009, മാർച്ച് 26, വ്യാഴാഴ്‌ച
ബ്ലോഗില്‍ നിന്നൊരു ഇടവേള.....
ഞാന്‍ ബ്ലോഗില്‍ നിന്നുമൊരു താല്‍ക്കാലിക ഇടവേളയെടുക്കുകയാണ്.....പന്ത്രണ്ടു വര്‍ഷത്തെ പ്രവാസമവസാനിപ്പിച്ച് നാട്ടില്‍ സെറ്റിലാവാന്‍ തീരുമാനിച്ചു....അതിന്റെയൊരു തിരക്കിലും ത്രില്ലിലും, ബ്ലോഗുകളിലേയ്ക്ക് വരാനും വായിച്ച് അഭിപ്രായം പറയാനും കുറച്ചു ദിവസമായി കഴിയുന്നില്ല......എല്ലാവരും ക്ഷമിയ്ക്കണം.....
നാട്ടില്‍ ചെന്ന് ഫോണ്‍- ഇന്റര്‍നെറ്റ് കണക്ഷനെടുക്കാനും എല്ലാമൊന്നു സെറ്റിലാക്കാനും കുറച്ചു സമയം വേണം.....അതൊക്കെ ശരിയായാല്‍ ഞാനോടി വരും എന്റെ കുറെ കഥയില്ലാ കഥകളുമായി നിങ്ങളുടെ ബ്ലോഗുകളിലേയ്ക്ക്......
എല്ലാവരും എനിയ്ക്കു വേണ്ടി പ്രാര്‍ത്‌ഥിയ്ക്കുമല്ലോ.....ഇതുവരെയുള്ള സഹായ സഹകരണങ്ങള്‍ക്ക്, എന്റെ ബ്ലോഗുവായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കുമെല്ലാം ഹൃദയം നിറഞ്ഞ നന്ദി അറിയിയ്ക്കുന്നു....
സ്നേഹത്തോടേ മയില്‍പ്പീലി.....
2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച
ഉദയം
വിശ്വനും രജനിയും ബൈക്കില്‍ കയറിപ്പോയി...ഉണ്ണിക്കുട്ടന്‍ സ്കൂളില്‍ പോകാന്‍ തയ്യാറായെത്തി......
"പോകാം..." വാട്ടര്‍ബോട്ടിലുമെടുത്ത് അവന്‍ മുന്നിലോടിപ്പോയി.....
"ഇന്നെന്തുപറ്റി...രാവിലെ എഴുന്നേല്‍ക്കാന്‍ ഒരുപാടു വൈകിയല്ലോ...?"
"രാത്രിയിലേറെനേരം പാട്ടുകേട്ടു കിടന്നു....ഉറക്കം വന്നില്ല....പുലരാറായപ്പോഴാണുറങ്ങിയത്......"
ഒരു ഗൂഢസ്മിതം ചുണ്ടിലൊളിപ്പിച്ച് അവള്‍ പുഞ്ചിരിച്ചു....
"ഇപ്പോഴൊന്നും വേണ്ട....സുദേവനും സൗമ്യയുമതൊക്കെ നോക്കിക്കോളും......"
ഊണുവിളമ്പിത്തരുന്ന ജാനുവമ്മയുടെ സ്ഥാനത്ത് അവളായിരുന്നെങ്കില്‍......
"ഇന്നെന്തുപറ്റി ഉണ്ണിക്കുട്ടനെക്കാണുന്നില്ലല്ലോ"......
"അവരെല്ലാം കൂടി വിശ്വന്റെയൊരു കൂട്ടുകാരന്റെ വീട്ടില്‍ പോയിരിയ്ക്കുന്നു......"
"യമുനാമ്മ വരില്ലേ അമ്പലത്തില്‍..."
"അറിയില്ല....ചിലപ്പോള്‍ വന്നേയ്ക്കും".....
"താനവരോടു കാര്യങ്ങളൊക്കെ സംസാരിച്ചോ....."
"യമുനേ ഞാനൊരു കാര്യം ചോദിയ്ക്കട്ടേ.....?"
"ഹും, ചോദിച്ചോളൂ....."
ഒരുനിമിഷത്തേയ്ക്ക് അവളൊന്നു ഞെട്ടിയതുപോലെ തോന്നി.....അരണ്ട നിലാവെളിച്ചത്തിലവളുടെ വിളറിയ മുഖം കാണാം.......
"എന്തുകൊണ്ടു പാടില്ല...."
ഒരുപാടു പ്രായാസപ്പെടേണ്ടിവന്നു യമുനയെക്കൊണ്ടു സമ്മതിപ്പിയ്ക്കാന്‍.........
ഇന്നു ജോലി കഴിഞ്ഞു വന്ന വിശ്വന്റെയും രജനിയുടേയും മുഖം കണ്ടപ്പോഴേ മനസ്സിലായി എന്തോ പന്തികേടുണ്ടെന്ന്.....പതിവുള്ള കളിയും ചിരിയുമൊന്നുമില്ല....ഉണ്ണിക്കുട്ടനോടുപോലും ആവശ്യമില്ലാത്ത ദേഷ്യം......
ഗോപാലപിള്ള കാര്യങ്ങളൊക്കെ പറഞ്ഞ ലക്ഷണമുണ്ട്.......
രാത്രിയില്‍ ഊണുമേശയ്ക്കു ചുറ്റുമിരിയ്ക്കുമ്പോഴും ആര്‍ക്കും മിണ്ടാട്ടമില്ല.......
"നിങ്ങള്‍ക്കിതെന്തുപറ്റി....?
"ഇനിയെന്തു പറ്റാനാ.....ഈ വയസ്സുകാലത്ത് അഛനെന്തിന്റെ കുഴപ്പമാ......കല്യാണം കഴിയ്ക്കണം പോലും....ഇതൊക്കെ നാട്ടുകാരറിഞ്ഞാല്‍ ഞങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കണോ......അമ്മ മരിച്ചപ്പോള്‍ രണ്ടമതൊന്നുകൂടിയാവാമായിരുന്നല്ലോ......"
വിശ്വനെയിതിനു മുന്‍പ് ഇത്ര കോപിഷ്ഠനായി കണ്ടിട്ടേയില്ല
ആഹാരം കഴിയ്ക്കാതെ എല്ലാവരുമെഴുന്നേറ്റുപോയി.....
അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട്ടു ശബ്ദം കേള്‍ക്കാന്‍ തുടങ്ങി...ജാനുവമ്മയും രജനിയും എഴുന്നേറ്റുകാണും.....തന്നെ പുറത്തോട്ടു കാണാഞ്ഞിട്ടും ഇന്നാരും തിരക്കിവന്നില്ല......വിശ്വന്‍ ഉണ്ണിക്കുട്ടനെ ബസ്സുകയറ്റിവിടാന്‍ പോയതും ഉച്ചയ്ക്കു വിളിച്ചുകൊണ്ടുവരാന്‍ ജാനുവമ്മയെ ഏര്‍പ്പാടാക്കുന്നതുമൊക്കെ മനസ്സിലായി.......തന്റെ സഹായമൊന്നും വേണ്ടെന്നായിരിയ്ക്കും......അച്‌ഛന്‍ എത്ര പെട്ടെന്നാണ് അവര്‍ക്കു വെറുക്കപ്പെട്ടവനായത്........
എന്താ കരുണേട്ടാ രാത്രിയ്‌ലുണ്ടായത്......രജനിമോള്‍ രാവിലേയും വല്യ ദേഷ്യത്തിലായിരുന്നു.....
"ഞാനൊന്നിനും യമുനയെ നിര്‍ബന്ധിയ്ക്കില്ല.....എന്തുവേണമെന്ന് താന്‍ തീരുമാനിച്ചോളൂ....ഞാനെന്തായാലും ഇവിടുന്നു പോവുകയാണ്......എന്നെ വേണ്ടാത്ത, എന്റെ സന്തോഷങ്ങള്‍ക്കു വില കല്‍പ്പിയ്ക്കാത്ത ഒരു മകന്റെകൂടെ ജീവിയ്ക്കാനിനിയെനിയ്ക്കു പ്രയാസമാണ്.....അവന്റെ ജീവിതം, അവന്റെ സന്തോഷം, അവന്റെ കുടുംബം....സ്വാര്‍ത്‌ഥനാണവന്‍.....എന്റെ ആവശ്യം ഇനിയവനില്ല...."
"എങ്ങോട്ടു പോകാനാണ് കരുണേട്ടാ......."
2009, ജനുവരി 8, വ്യാഴാഴ്‌ച
ദേശാടനം
"ഹലോ ഭദ്രാ നീയെന്തുടുക്കുവാ....."
നിര്‍ത്താതെയുള്ള ചിരിയായിരുന്നു മറുവശത്ത്......
കുറേക്കൂടി മുതിര്‍ന്നപ്പോള്‍ ഭദ്ര അമ്മമ്മയോടൊപ്പം തറവാട്ടില്‍ തന്നെ സ്ഥിരതാമസമായി....നാലുകെട്ടും നടുമുറ്റവും കാവും കുളവുമൊക്കെയുള്ള പുരാതനമായ തറവാട്.....അമ്മാവന്മാരും അമ്മായിമാരുമൊക്കെ അമ്മമ്മ കേള്‍ക്കാതെ മുറുമുറുത്തു......പോസ്റ്റ്മാസ്റ്ററായി ജോലിയിലിരിയ്ക്കെ അപ്പൂപ്പന്‍ മരിച്ചതുകൊണ്ട് അമ്മമ്മയ്ക്കു കിട്ടുന്ന പെന്‍ഷന്‍ കൊണ്‌ടായിരുന്നു ഭദ്രയുടെ പഠന ചിലവുകള്‍ അമ്മമ്മ നടത്തിയിരുന്നത്....
"നീയെന്താ ആല്‍വീ എന്തോ പറയനുണ്ടെന്നു പറഞ്ഞിട്ട് മിണ്‌ടാതിരിയ്ക്കുന്നത്....."
"ഇന്ന് ആനിമോള്‍ചേച്ചിയൂടെ മെയിലുണ്ടായിരുന്നു...."
ആല്‍വിന്റെ കസിനാണ് ആനിമോള്‍.....കുടുംബസമേതം ജര്‍മനിയിലാണ്.....
ചോദ്യരൂപേണ ഭദ്ര ആല്‍വിയെ നോക്കി.....
"എനിയ്ക്കൊരു തീരുമാനത്തിലുമെത്താന്‍ കഴിയുന്നില്ല ഭദ്ര....നീ പറ ഞാനെന്തുവേണം....."ആല്‍വി ഭദ്രയുടെ തോളില്‍ പിടിച്ചുകുലുക്കി....
'ആരാ...' മറുതലയക്കല്‍ നിന്നു വീണ്‌ടും ചോദ്യമുയര്‍ന്നു.....
'ഭദ്രയാണ്.....
2008, നവംബർ 15, ശനിയാഴ്‌ച
അകലങ്ങള്
ചാനലുകള്‍ മാറ്റിമാറ്റിവച്ച് കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിയ്ക്കുന്ന കിങ്ങിണിയുടെ കവിളിലൊന്നു തട്ടി പുറത്തേയ്ക്കിറങ്ങുമ്പോഴാണ് ഇന്ദുവോര്‍ക്കുന്നത് ചെരിപ്പുമാറ്റിയിട്ടില്ല... നാശം...ഇന്നും ബസ്സുകിട്ടുമെന്നു തോന്നുന്നില്ല...ബസ്‌സ്റ്റോപ്പിലേയ്ക്ക് ഓടുകയായിരുന്നു. പാടവരമ്പത്തെ വഴുക്കലില്‍ തട്ടി വീഴാനും തുടങ്ങി....ഈശ്വരാ ഈ ഓട്ടം എന്നുതീരും...ജോലിയ്ക്കു പോകുന്നതുകൊണ്ട് ബാലുവേട്ടന്റെയോ മോളുടെയോ കാര്യങ്ങളൊന്നും നന്നായി നോക്കാനും പറ്റുന്നില്ല.....ബാലുവേട്ടന്റെ അനിയത്തിമാരെ കെട്ടിയ്ക്കാന്‍ പലരോടായി വാങ്ങിയ കടം ഇനിയും തീര്‍ന്നിട്ടില്ല...വീടിന്റെ ലോണും പകുതിവഴിയില്‍....ബാലുവേട്ടന്റെ ശമ്പളം കൊണ്ടുമാത്രം ഒന്നുമാകില്ലെന്നു കണ്‌ടപ്പോഴാണ് ഒരു അകന്ന ബന്ധു മുഖേന ഈ ജോലി സംഘടിപ്പിച്ചത്...കല്യാണത്തിനു മുന്‍പ് വീട്ടില്‍ കുറെക്കാലം വെറുതെ നിന്നപ്പോള്‍ കമ്പ്യൂട്ടര്‍ പഠിച്ചതു കാര്യമായി......
ഇന്ദുവെന്തോ വലിയ ആലോചനയിലാണെന്നു തോന്നുന്നു.....
ഒന്നുമില്ല പ്രിയാ...ഞാന്‍ വെറുതെ...വീട്ടിലെ ഓരോകാര്യങ്ങളിങ്ങനെ...
ഒക്കെശരിയാവുമെന്നേ.....നീവാ ഊണു കഴിയ്ക്കേണ്‌ടേ....
ദൂരെ പാടവരമ്പില്‍ ടോര്‍ച്ചിന്റെ വെട്ടം കാണുന്നു....ഇടവഴികടന്ന് ആരൊക്കെയോ വരുന്നുണ്ട്.....
2008, ഒക്‌ടോബർ 21, ചൊവ്വാഴ്ച
അഭിരാമിയുടെ സ്വപ്നങ്ങള്‍
അഭിരാമിയുടെ ചേച്ചിയാണ് അപര്‍ണ....വിവാഹം കഴിഞ്ഞു, ബാംഗ്ലൂരിലാണ്, ഇപ്പോള്‍ ഒമ്പതുമാസം പ്രായമുള്ള ഒരു കുസൃതിക്കുട്ടനുമുണ്‌ട് കൂടെ, മണികണ്‌ഠന്‍...അവധിയ്ക്ക് നന്ദന്റെ തറവാട്ടിലെത്തിയിട്ടുണ്ടവര്‍....ഇന്നിങ്ങോട്ടു വരുമെന്നു പറഞ്ഞതാണ്...അപര്‍ണയുടെ വിവാഹം വരെ അഭിരാമിയ്ക്കു ജീവിതം ഒട്ടും വിരസമായി തോന്നിയിട്ടില്ല, ചേച്ചിയും അനിയത്തിയുമായല്ല നല്ല കൂട്ടുകാരായിട്ടാണ് രണ്‌ടാളും വളര്‍ന്നത്....ഇപ്പോല്‍ ദിവസ്സങ്ങള്‍ക്കു നീളം കൂടുതലാണെന്നു ചിലപ്പോഴൊക്കെ അഭിരാമിയ്ക്കു തോന്നാറുണ്ട്...ദിവസം മുഴുവനും പാട്ടുകള്‍ കേട്ടിരുന്നും മനസ്സില്‍ തോന്നുന്നതൊക്കെ കഥകളായും ചിത്രങ്ങളായും കോറിയിട്ടും, ജീവിതത്തെ ഉരുട്ടിത്തീര്‍ക്കുകയാണ്....
നന്ദന്റെ സംസാരം വഴിവിട്ടുപോകുന്നതും നോട്ടത്തിനു വല്ലാതെ മൂര്‍ച്ച കൂടുന്നതും അഭിരാമിയെ പരിഭ്രാന്തയാക്കി...എങ്ങനെയാണ് ഈ സംസാരമൊന്നു നിര്‍ത്തുന്നത്....അഭിരാമി ജനലില്‍കൂടി ഇരുട്ടുമൂടിയ തൊടിയിലേയ്ക്കുനോക്കി..അങ്ങുമിങ്ങും ഒറ്റപ്പെട്ടുപറക്കുന്ന മിന്നാമിന്നികള്‍...
2008, സെപ്റ്റംബർ 17, ബുധനാഴ്‌ച
കാത്തിരിയ്ക്കുന്നു..ഒന്നിനുമല്ലാതെ...എന്തിനോവേണ്ടി...
അമ്മയ്ക്ക്,
സ്വപ്നാ,
അരവിന്ദന്‍..
വാഗ്ദാനങ്ങള്‍ നല്‍കി മോഹിപ്പിച്ച് ഇരുമ്പഴികള്‍ക്കപ്പുറത്ത് അരവിന്ദേട്ടനെയെത്തിച്ച പാര്‍ട്ടിക്കാരും നേതാക്കളും ഒരു കൊടിക്കീഴില്‍ ഒന്നിച്ചുനിന്ന കൂട്ടുകാരും ആ വഴി വന്നില്ല...പേടിപ്പിയ്ക്കുന്ന ഇരുട്ടും ഏകാന്തതയും മാത്രം കൂട്ടിനെത്തി...തന്റെ ഇനിയുള്ള ജീവിതം അച്‌ഛനും അമ്മയ്ക്കും മുന്‍പില്‍ ഒരു ചോദ്യചിഹ്നമായി...
പഴയ കളിക്കൂട്ടുകാരനായി എന്നെങ്കിലുമാ പഴയ രൂപം മനസ്സില്‍ തിരിച്ചുകിട്ടുമോ..അറിയില്ല, എങ്കിലും ഞാന്‍ കാത്തിരിയ്ക്കുനു... വെറുതെ...ഒന്നിനുമല്ലാതെ.....എന്തിനോവേണ്ടി......
2008, ഓഗസ്റ്റ് 27, ബുധനാഴ്‌ച
ആത്മാവിന്റെ വിലാപം
എഴുപതഞ്ചു വര്‍ഷത്തെ തടവിനുശേഷം കുറുപ്പുമാഷുടെ ആത്മാവിനു മോചനം കിട്ടി, ചുവന്നപട്ടില്‍ പൊതിഞ്ഞു വെറുംനിലത്ത് തണുത്തുകിടക്കുന്ന തന്റെ ശരീരമെന്ന പഴംകൂടിനെ നോക്കി ആത്മാവു മച്ചില്‍ തൂങ്ങിക്കിടന്നു.
പൊതുവെ മരണവീടുകളില്‍ കേള്‍ക്കുന്ന അലമുറയൊന്നും കേള്‍ക്കാനില്ല. അല്ലെങ്കില്‍തന്നെ തന്നോട് അത്രയ്ക്കു സ്നേഹമുള്ളവരാരുമില്ലല്ലോ. അലമുറയിട്ടു കരയാന്‍ പെണ്മക്കളില്ല, തന്റെ കല്യാണി നേരത്തേപോയി..അഞ്ചാണ്മക്കളുടെ ഭാര്യമാരാണെങ്കില്‍ വിദ്യാസമ്പന്നര്‍, ഉയര്‍ന്ന ഉദ്യൊഗസ്ഥര്‍..പ്രത്യേകിച്ചാര്‍ക്കും തന്നോടു സ്നേഹവുമില്ല, ഇതിപ്പോള്‍ നാട്ടാരെ ബോധിപ്പിയ്ക്കാനായി ഒരു വിതുമ്പിക്കരച്ചില്‍. ഒരുശല്യം ഒഴിഞ്ഞുപോയല്ലോയെന്നുള്ള സന്തോഷമായിരിയ്ക്കും ഉള്ളിലെന്ന് തനിയ്ക്കു മാത്രമല്ലേ അറിയൂ.. ഭാര്യമാരുടെ വാക്കിനു മറുവാക്കില്ലാത്ത ആണ്മക്കള്‍ തന്റെ ദേഹിവിട്ടൊഴിഞ്ഞ ദേഹം ചിതയില്‍ വയ്ക്കാനുള്ള ഒരുക്കങ്ങള്‍ക്കായി ഓടിനടക്കുന്നു..എല്ലാമൊന്നു പെട്ടെന്നു ചെയ്തുതീര്‍ക്കാനുള്ള വെപ്രാളമാണവരുടെമുഖത്ത്..
എന്തിനുവേണ്ടിയായിരുന്നു ഈ എഴുപത്തഞ്ചു വര്‍ഷം താനീ ശരീരവും താങ്ങി നടന്നതെന്നോര്‍ത്തുകൊണ്ട് കുറുപ്പുമാഷുടെ ആത്മാവ് മുറിയ്ക്കുള്ളില്‍ നിന്നും പുറത്തേയ്ക്കുപോയി..തെക്കേപ്പറമ്പില്‍ തനിയ്ക്കുവേണ്ടിയൊരുങ്ങുന്ന ചിതയിലേയ്ക്കു നോക്കി.കിഴക്കുവശത്തു നിറയെ കായ്ച്ചു നിന്ന കിളിച്ചുണ്ടന്‍ മാവിന്റെ കൊമ്പുമുറിച്ചിരിയ്ക്കുന്നു. മൂത്ത മകന്‍ ദേവരാജനെ ഗര്‍ഭിണിയായിരിയ്ക്കുമ്പോള്‍ കല്യാണിയ്ക്ക് കടിഞ്ഞൂല്‍ ഗര്‍ഭത്തിന്റെ കൊതിമാറ്റാന്‍ കൊണ്ടുവന്ന മാമ്പഴത്തിന്റെയോര്‍മ്മയാണീ കിളിച്ചുണ്ടന്‍ മാവ്.പറമ്പിലെല്ലാം കാടു കയറിക്കിടക്കുന്നു. മഴയിലെപ്പോഴോയിടിഞ്ഞുവീണ കല്യാണിയുടെ അസ്ഥിത്തറ, തിരിച്ചറിയാന്‍ വയ്യാത്ത പോലെ പുല്ലുവളര്‍ന്നിരിയ്ക്കുന്നു. അസ്ഥിത്തറയിലെ ചെന്തെങ്ങില്‍ നിറയെ തേങ്ങകള്‍.
മക്കളെല്ലാം പഠിച്ച് ഉദ്യോഗസ്ഥരായി വിവാഹവും കഴിഞ്ഞ് നാടും വീടുംവിട്ട് പട്ടണത്തിലും പുറം നാട്ടിലുമൊക്കെയായി ജീവിതമാരംഭിച്ചപ്പോള്‍, ഒരു പരാതിയും പരിഭവവുമില്ലാതെ, ഓണത്തിനും വിഷുവിനും വേനലവധിയ്ക്കും മക്കളും കൊച്ചുമക്കളും വരുന്നതും കാത്ത് കല്യാണിയോടൊപ്പം പറമ്പിലെ കൃഷിയും കറമ്പിപ്പശുവും കുട്ടിയുമൊക്കെയായി സന്തോഷത്തോടെ കടന്നുപോയ പകലുകള്‍, സന്ധ്യയ്ക്കു കവലയിലെ ബീരാന്‍കുട്ടിയുടേ ചായക്കടയില്‍, മത്തായിച്ചേട്ടനും, കുട്ടന്‍ നായരുമൊക്കെച്ചേര്‍ന്ന് അല്‍പ്പം ലോകകാര്യം പറച്ചിലും, എത്ര സന്തോഷമായി കഴിഞ്ഞതായിരുന്നു.കുളിമുറിയിലൊന്നു തെന്നിവീണതാണു കല്യാണി. ആ വീഴ്ച്ച അവളെക്കൊണ്ടുപോയി, താങ്ങാന്‍പറ്റാത്ത ആഘാതമായി തനിയ്ക്കത്. നാല്‍പത്തെട്ടുവര്‍ഷത്തെ വിവാഹ ജീവിതത്തില്‍ ഒരിയ്ക്കലും ഒരു പരാതിയും പരിഭവവും പറയാത്തവള്‍, സ്നേഹിയ്ക്കാന്‍ മാത്രമറിയാവുന്നവള്‍, അവളുടെ വേര്‍പാടുണ്ടാക്കിയ ശൂന്യത, അതെത്രവലുതാണെന്ന് മക്കളും മരുമക്കളും നിര്‍ബന്ധിച്ചു തന്നെ അവരോടൊപ്പം കൊണ്ടുപോയപ്പോഴാണ്. കൂടെപ്പോകുന്നില്ലെന്ന് ഒരുപാടു പറഞ്ഞു നോക്കി, അമ്മയുടെ അസ്ഥിത്തറയില്‍ വിളയ്ക്കുവയ്ക്കാനാളില്ലെന്നു പറഞ്ഞപ്പോള്‍ ഇളയ മരുമകള്‍ മൂത്തവളുടെ ചെവിയില്‍പറഞ്ഞതു താന്‍ കേട്ടതാണ് "ഓ കിളവന്റെയൊരു ഒടുക്കത്തെ സെന്റിമെന്റ്സ്, ബാക്കിയുള്ളവര്‍ക്ക് എപ്പോഴുംവന്ന് ക്ഷേമാന്വേഷണം നടത്താന്‍ പറ്റുമോ, പിന്നെ നാട്ടുകാരുടെ കുത്തുവാക്കുകള്‍ നമ്മള്‍ കേള്‍ക്കണം"..താനായി അവര്‍ക്കാര്‍ക്കും ഒരു ബുദ്‌ധിമുട്ടും വരാതിരിയ്ക്കട്ടേയെന്ന് കരുതിയാണ് ഈ വീടും പറമ്പുമുപേക്ഷിച്ച് അവരോടൊപ്പം പോയത്.
എല്ലാവരും പറഞ്ഞു കുറുപ്പുമാഷു ഭാഗ്യവാനാണ്,മക്കള്‍ പൊന്നുപോലെയല്ലേ നോക്കുന്നത്, എന്തിന്റെ കുറവാ, വലിയ വീടും, കാറും ഏസിയുമെല്ലാമുണ്ട്, ശരിയായിരുന്നു, എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു, സ്നേഹവും സ്വാതന്തൃവുമൊഴിച്ചെല്ലാം. അതുമാത്രം തനിയ്ക്കെവിടെയും കിട്ടിയില്ല. ഓരോ മക്കളുടെയും വീട്ടില്‍ മൂന്നും നാലും മാസം വീതം കൂട്ടിലടച്ച കിളിയേപ്പോലെ കഴിയുമ്പോള്‍, അവരുടെയൊക്കെ ചിട്ടകള്‍ക്കും സ്വഭാവത്തിനുമനുസരിച്ച് സ്വയം മാറാന്‍ ശ്രമിയ്ക്കും, അപ്പോഴേയ്ക്ക് അടുത്തയാള്‍ വരും കൊണ്ടുപോകാന്‍. ആണ്മക്കളും ഭാര്യമാരും ജോലിയ്ക്കും കുട്ടികള്‍ സ്കൂളിലും പോയിക്കഴിഞ്ഞാല്‍, പുറത്തുപോകാനനുവദമില്ലാതെ, ഒന്നുംചെയ്യാനില്ലാതെ വിധിയേപ്പഴിച്ചു തുറന്നിട്ട ജനലിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍ നോക്കി വെറുതെയിരുന്ന പകലുകള്‍. വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ മുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ പാടില്ല, കുട്ടികളോട് കൂടുതല്‍ കളിയും ചിരിയും പാടില്ല, നാട്ടിന്‍പുറത്തുകാരന്റെ കള്‍ച്ചറില്ലാത്ത സ്വഭാവം അവരുകൂടി പഠിച്ചാലോ? പെന്‍ഷന്‍ പറ്റിയ ഒരു പ്രൈമറി സ്കൂള്‍മാഷിന് ഇതില്‍ക്കൂടുതല്‍ കള്‍ച്ചര്‍ വേണമായിരുന്നോ?
പ്രായാധിക്യം കാരണം കൊഴിഞ്ഞും വേദനിച്ചുമിരിയ്ക്കുന്ന പല്ലുകള്‍ക്കിടയില്‍ ചവയക്കാന്‍ പറ്റാത്ത ചപ്പത്തിക്കഷണങ്ങള്‍ തെന്നിമാറുമ്പോള്‍, കല്യാണിയുണ്ടാക്കിത്തരുന്ന കഞ്ഞിയും പയറും ചുട്ട പപ്പടവും ഓര്‍മ്മവരും. എത്രയും പെട്ടെന്നുമരിയ്ക്കണേയെന്നുമാത്രമായിരുന്നു അന്നെല്ലാം മോഹിച്ചത്. എന്നിട്ടും എത്രനാള്‍ കാത്തിരിയ്ക്കേണ്ടിവന്നു.ഒരിയ്ക്കല്‍ക്കൂടി നാട്ടിലൊന്നുപോകണമെന്നാഗ്രഹം മക്കളോടൊക്കെ മാറിമാറിപ്പറഞ്ഞിട്ടും, തന്റെ ചെറിയൊരാഗ്രഹം പോലും സാധിച്ചു തരില്ലെന്നു മക്കള്‍ക്കൊക്കെ വാശിയാണെന്നു തോന്നുമായിരുന്നു.മരിച്ചാലെന്നെ ചുടുകാട്ടില്‍ തള്ളാതെ എന്റെ കല്യാണിക്കുട്ടിയുടെ അടുത്തു തന്നെ ദഹിപ്പിയ്ക്കണമെന്ന് ഇളയമകനോടെപ്പോഴോ പറഞ്ഞതായോര്‍ക്കുന്നു. ആ ആഗ്രഹമെന്റെമക്കളീയച്‌ഛനു സാധിച്ചു തരുന്നു. അതോ സ്വന്തംവീടുകളിലീ കിഴവന്റെ മരവിച്ച ശരീരം കയറ്റാന്‍ മരുമക്കള്‍ സമ്മതിയ്ക്കാത്തതുകൊണ്ടോ?
ഒറ്റയ്ക്കായൊരു പകലില്‍ എന്നത്തേയുംപോലെ കല്യാണിയും കറമ്പിപ്പശുവും തൊടിയിലെ കുലച്ച കദളിവാഴകളുമൊക്കെ മനസ്സിലിങ്ങനെ വന്നുംപോയുമിരുന്നപ്പോള്‍ കൂട്ടത്തിലൊരു ഇരുട്ടിന്റെ പുതപ്പുവന്ന് എല്ലാം മറച്ചുകളഞ്ഞു. പിന്നെ എപ്പോഴായിരുന്നു തണുപ്പും മരുന്നും മണക്കുന്ന കണ്ണാടിക്കൂട്ടില്‍ താന്‍ പുതിയ തടവുകാരനായി കണ്ണുതുറന്നത്. മൂക്കിലും വായിലുമൊക്കെ കുറെ കുഴലുകള്‍ കുത്തിത്തിരുകി, പിടയുന്ന ജീവനെ തുറന്നു വിടാതെ, കുട്ടികളുടെ പരീക്ഷയും കഴിഞ്ഞ്, ശനിയാഴ്ച്ച ഒരവധി കുറച്ചെടുത്താല്‍ മതിയെന്ന ആശ്വാസത്തോടെ മക്കള്‍വരുംവരെ അവര്‍ക്കുവേണ്ടി, ജീവിതത്തിനും മരണത്തിനുമിടയില്‍ക്കിടന്നു പിടയുന്ന പ്രാണനുമായി ഒരിയ്ക്കല്‍ക്കൂടി ഈ അച്‌ഛന്‍ കാത്തിരുന്നു.
വീടിനുള്ളില്‍ നിന്നും ആള്‍ക്കാരൊക്കെ പുറത്തേയ്ക്കിറങ്ങുന്നു, അവര്‍ക്കു പുറകില്‍ ചുവന്നപട്ടില്‍ പൊതിഞ്ഞ തന്റെ ശരീരവും താങ്ങി മക്കളും. മൂത്തമകനാണു ചിതയ്ക്കു തീകൊളുത്തിയത്, അപ്പോളവനൊന്നു തേങ്ങിയോ, അതോ വെറും തോന്നലോ. ചിതയിലാളിപ്പടരുന്ന അഗ്നിനാളങ്ങള്‍ തന്റെ ശരീരം നക്കിത്തുടച്ച് പതുക്കെ ശാന്തയായി,പറമ്പിലിപ്പോളാരുമില്ല, കനലുകള്‍ മാത്രമവശേഷിച്ച ചിതയില്‍ നിന്നും പുകയുയരുന്നു.
ഇനിയുമെത്രയോ ജനിമൃതികളിലൂടെ കടന്നുപോകേണ്ടിവരുമെന്നോര്‍ത്തപ്പോള്‍, ഒട്ടൊരു നിരാശയോടെ കുറുപ്പുമാഷുടെ ആത്മാവ് പുനര്‍ജനി തേടി അകലങ്ങളിലേയ്ക്കു പറന്നു പോയി.